Wednesday, June 24, 2009

-നവാഗതരുടെ ഭൂമിക : എം . സി രാജനാരായണന്‍

--
പണ്ടത്തെയപേക്ഷിച്ച്‌ മലയാള സിനിമയില്‍ ധാരാളം നവാഗത സംവിധായകര്‍
രംഗത്തെത്തുന്ന കാലമാണിത്‌. അവരിലധികവും കമ്പോളത്തിന്‍റെ ചേരുവകള്‍
അന്വേഷിക്കുന്ന
വരോ വിജയ ഫോര്‍മുലകള്‍ ആവര്‍ത്തിക്കുവാന്‍ ശ്രമിക്കുന്നവരോ
ആണെങ്കിലും അപൂര്‍വ്വമായി ചിലരെങ്കിലും പുതിയ പാതകള്‍ കണ്ടെത്താന്‍
യത്നിക്കുന്നതാണ്‌ സിനിമയുടെ ഭാവിയില്‍ പ്രതീക്ഷ നല്‍കുന്നത്‌.

തമിഴ്‌ സിനിമയില്‍ പരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ നവാഗതര്‍ക്കു കഴിഞ്ഞതു
പോലെ (വെയില്‍, പരത്തി വീരന്‍ ,മൊഴി) മലയാളത്തില്‍ എടുത്തു പറയത്തക്കതായി
അവരുടെ സംഭാവനകള്‍ രൂപം കൊണ്ടിട്ടില്ലെങ്കിലും, കച്ചവട സിനിമയില്‍ നിന്നും
ആര്‍ട്ട്‌ ഹൌസ്‌ ചിത്രങ്ങളില്‍നിന്നും മാറി ശ്രദ്ധേയമായ രചനകളുമായി
രംഗത്തെത്തുന്നവര്‍ വിരളമായെങ്കിലും ഉദയം കൊള്ളുന്നു. ഇത്തവണത്തെ നവാഗത
സംവിധായകനുള്ള സംസ്ഥാ
ന അവാര്‍ഡ്‌ നേടിയ മധുപാല്‍ (തലപ്പാവ്‌) ഏറെ
നാളുകളിലെ ചലച്ചിത്ര രംഗത്തെ അഭിനയ പരിചയത്തിന്‍റെ പിന്‍ബലത്തോടെയാണ്‌
സംവിധായകനായിരിക്കുന്നത്‌.


റിട്ടയേര്‍ഡ്‌ പോലീസുകാരന്‍ രാമചന്ദ്രന്‍ നായരുടെ വര്‍ഗ്ഗീസ്‌ വധത്തെ
ക്കുറിച്ചുള്ള കുമ്പസാരമാണ്‌ തലപ്പാവിന്‍റെ കാതല്‍ .പഴയ കാലഘട്ടം
പുനര്‍ജനിപ്പിക്കുവാനും അക്കാലത്തിന്‍റെ പ്രത്യേകതകള്‍ പകര്‍ത്തുവാനും
സംവിധായകനു കഴിയുന്നു. എന്നാല്‍ ബാല്യകാല പ്രണയവും പഠനകാലവുമെല്ലാം
ചേര്‍ന്നൊരു റൊമാന്‍റിക്ക്‌ ടച്ച്‌ കൈ വരുന്നത്‌ പ്രമേയത്തെ
ബലഹീനമാക്കുന്നതും കാണാം. പൊള്ളുന്ന കാലത്തിന്‍റെ ഉള്‍ക്കരുത്തിന്‌,
കനലെരിയുന്ന നെ
ഞ്ചുമായി ജീവിച്ച കഥാപാത്രത്തിനും അതെല്ലാം വെറുതേ വാരി
വിതറുന്ന
വര്‍ണ്ണങ്ങള്‍ പോലെയാകുന്നു. തീയേറ്റര്‍ റിലീസിനു വേണ്ടിയുള്ള
ഒത്തു തീര്‍പ്പുകളാകുന്ന രംഗങ്ങളും പാട്ടുകളും തലപ്പാവിനെ
രാഷ്‌ട്രീയ
സിനിമയുടെ പാതയില്‍ നിന്ന് വ്യതിചലിപ്പിക്കുന്നുണ്ടെങ്കിലും പോയ
കാലത്തിന്‍റെ സമര ചരിത്രത്തോടും വിപ്‌ളവാവേശത്തോടും നീതി
പുലര്‍ത്തുവാനുള്ള മധുപാലിന്‍റെ യത്നം ശ്ളാഘനീയമാണ്‌.

ജൂറിയുടെ പ്രത്യേക പുരസ്‌
ക്കാരവും മികച്ച ച്ഛായാഗ്രാഹകനും
എഡിറ്റര്‍ക്കുമുള്ള പുരസ്‌ക്കാരങ്ങളടക്കം നാല്‌ സംസ്ഥാന അവാര്‍ഡുകള്‍
നേടിയ കെ.എം. മ
ധുസൂദനന്‍ സംവിധാനം ചെയ്ത "ബയസ്‌ക്കോപ്പ്‌" ഒരു ആര്‍ട്ട്‌
ഹൌസ്‌ ചിത്രമാ
ണ്‌. കമ്പോളത്തിനു വേണ്ടി യാതൊരു വിധ ഒത്തുതീര്‍പ്പിനും
വിധേയമാകാതെ ശുദ്ധ സിനിമക്കും കലക്കും വേണ്ടി മാത്രം നില കൊള്ളുന്ന രചന
മാത്രം നിര്‍വഹിക്കുന്ന മധു സൂദനന്‍രെ സമീപനം "ബയസ്‌ക്കോപ്പിന്‌"ഔന്നത്യം പ്രദാനം ചെയ്യുന്നു. കഥാകഥനത്തിലും കഥാപാത്രങ്ങളുടെ വികാസ
പരിണാമത്തിനും അമിത പ്രാധാന്യം നല്‍കാതെ ദൃശ്യബിംബങ്ങള്‍ക്കും
സീക്വന്‍സുകള്‍ക്കും ശ്രദ്ധ നല്‍കുന്ന രചനാരീതിയുടെ സാഫല്യമാണ്‌
"ബയസ്‌ക്കോപ്പ്‌" വ്യക്തി ഗത
സിനിമയെന്ന വിഭാഗത്തില്‍ ഉല്‍പ്പെടുന്ന
രചനയാണിത്‌. ചിത്രകാരനായ മധുസൂദനന്‍ ക്യാന്‍വാസിനു പകരം ചലച്ചിത്രകലയില്‍
സെല്ലുലോയ്‌ഡി
ല്‍ വരക്കുന്ന ചിത്രമാണ്‌ "ബയസ്‌ക്കോപ്പ്‌". അതുകൊണ്ട്‌
തന്നെ വ്യത്യസ്തമായൊരു സമീപനവും ഏകാഗ്രമായ ആസ്വാദനക്ഷമതയും
ആവശ്യപ്പെടു
ന്ന രചനകൂടിയാണിത്‌. ഷോട്ടുകള്‍ക്ക്‌ ഗ്രാഫിക്ക്‌ പൂര്‍ണ്ണത
കൈ വരുന്നു. അത്രമാത്രം ശ്രദ്ധയോടെ, തനിമയോടെയാണ്‌

ചിത്രം: ബയോസ്കോപ്‌


അവ രൂപ കല്‍പ്പന ചെയ്ത്‌ സാക്ഷാത്‌ക്കരിച്ചിരിക്കുന്നത്‌
. വരകളും വര്‍ണ്ണങ്ങളുമെന്നപോലെ
വാക്കുകളും നിഴലും വെളിച്ചവും കഥാപാത്രങ്ങളും
ലാന്‍ഡ്‌സ്കേപ്പും എല്ലാം
ചേര്‍ന്നൊരുക്കുന്ന സിംഫണിയാണ്‌ "ബയസ്‌ക്കോപ്പ്‌" .ഓരോ ഫ്രെയ്‌മിലും
സീക്വന്‍സിലും സംവിധായകന്‍റെയും ഛായാഗ്രാഹകന്‍റെയും കയ്യൊപ്പ്‌
തെളിയുന്നു. ദൂരേ നിന്ന് മൂന്ന് വഞ്ചികള്‍ വന്ന് കരക്കണയുന്നത്‌ , കൂടാരം
ഉയരുന്നത്‌, അസ്‌തമ
യ സൂര്യന്‍റെ തിരോധാനം തുടങ്ങിയ ദൃശ്യങ്ങള്‍
ഉദാഹരണമാണ്‌.

ഏറ്റവും പുതിയതായി പ്രദര്‍ശനത്തിനെത്തിയ നവാഗത സംവിധായകരുടെ രണ്ട്‌
ചിത്രങ്ങളാണ്‌
"ഭഗവാന്‍" ‍(പ്രശാന്ത്‌) പാസ്സഞ്ചര്‍ (രഞ്ജിത്‌ ശങ്കര്‍) .
മോഹന്‍ലാല്‍
എന്ന സൂപ്പര്‍താരം പ്രധാന റോളില്‍ പ്രത്യക്ഷപ്പെടുന്ന
"ഭഗവാന്‍" ഒരു ചലച്ചിത്രാഭാസമായി മാറുന്നു. ഭീകരവാദത്തിനും
വര്‍ഗ്ഗീയതക്കുമെതിരായി അന്ത്യത്തില്‍ സൂപ്പര്‍നായകനായ ഡോക്‌ടര്‍
നടത്തുന്ന പ്രഭാഷണം പഴയ കാല തമിഴ്‌ ചിത്രങ്ങളെ വെല്ലുന്നതായി.



സിനിമയെന്തെന്നോ എന്തായിരിക്കണമെന്നോ ഉള്ള കൃത്യമായി ധാരണയും
രൂപവുമൊന്നും സംവിധായകനില്ലെന്ന് 'ഭഗവാന്‍" സ്സ്പഷ്‌ടമാക്കുന്നു.
കന്നിചിത്രം ഒരുക്കുന്നതിനു മുമ്പ്‌ അതിനാവശ്യമായ ഗൃഹപാഠം
ചെയ്യാനൊ
രുങ്ങാതെ ഏതോ ഒരാവേശത്തിന്‌ ചാടിയിറങ്ങിയ സംവിധായകന്‍ പാതി
വഴിയില്‍ തന്നെ കാറ്റു പോയ ബലൂണ്‍ പോലെ ആയ സ്ഥിതിയാണ്‌.

കാലത്തിലെ കൊത്തുവേലയെന്നാണ്‌ സിനിമാ സംവിധാനത്തെ ആന്ദ്രേ
തര്‍ക്കോവ്‌സ്‌ക്കി വിശേഷിപ്പിച്ചത്‌. കാലത്തിലെ കൊത്തുവേല
അറിയില്ലെങ്കി
ലും ഒരു കച്ചവടസിനിമ ചെയ്യാനാണെങ്കിലും സമയ ബോധവും
കാലബോധവും സംവിധായകന്‌ അത്യന്താപേക്ഷിതമാണ്‌..
അതിന്‍റെ അഭാവത്തില്‍



ചിത്രം: ഭഗവാന്‍


"ഭഗവാന്‍" പോലുള്ള അസുര സൃഷ്ടികള്‍ വെളിച്ചം കാണും. യാതൊരു
സെക്യൂരിറ്റിയുമില്ലാതെ ഹോം മിനിസ്റ്ററുടെ ഭാര്യ ആശുപത്രിയില്‍
പ്രസവിക്കാനെത്തുന്നതും അവിടെ ഭീകര വാദികള്‍ യഥേഷ്ടം വിഹരിക്കുന്നതും
അവരെ നേരിടുന്ന ആദര്‍ശധീരനായ ഡോക്ടറും (മോഹന്‍ലാല്‍) ഏത്‌
വെള്ളരിക്കാപ്പട്ടണത്തിലാണുണ്ടാ
വുക എന്ന് പ്രേക്ഷകന്‍
നെടുവീര്‍പ്പിടുമ്പോള്‍, നെടുങ്കന്‍ സംഭാഷണങ്ങള്‍ കൊണ്ട്‌ സംവിധായകന്‍
കീറിമുറിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം സംവിധാനം എന്നെല്ലാം എഴുതി
വെച്ചാല്‍ മാത്രം പോരാ. അത്‌ എന്തെന്നറിഞ്ഞ്‌ പ്രവര്‍ത്തിക്കുവാനുള്ള
അറിവും രചയിതാവിനുണ്ടാകണം. അല്ലെങ്കില്‍ ഭഗവാന്‍ പോലുള്ള പടുമുളകള്‍
സംഭവിക്കുക തന്നെ ചെയ്യും. ഇത്‌ ദുഷ്ടനിഗ്രഹത്തിനും ധര്‍മ്മപരിപാലനത്തിനും
ആയി അവത
രിക്കുന്ന ഭഗവാനല്ല ,ചലച്ചിത്രകലയുടെ സര്‍ഗ്ഗസൌന്ദര്യത്തിനു നേരെ
പരിഹാസം ചൊരിയുന്ന, കൊഞ്ഞനം കുത്തുന്ന വിശ്വാമിത്ര സൃഷ്ടി തന്നെയാണ്‌.

പ്രേക്ഷകര്‍ നല്ല സ്വീകരണം നല്‍കിയ "പാസ്സഞ്ചര്‍" നവാഗത സംവിധായകന്‍റെ
വിജയം ഉദ്‌ഘോഷിക്കുന്നു. ഹോംവര്‍ക്ക്‌ നന്നയി ചെയ്ത്‌ രൂപം നല്‍കിയ
സൃഷ്ടിയാണത്‌. പ്രഥമ രചനയുടെ കൈക്കുറ്റങ്ങള്‍ പരമാവധി ഒഴിവാക്കുവാനും
സംവിധായകനു കഴിയുന്നു. ദിലീപ്‌ ,ശ്രീനിവാസന്‍ , ജഗതി, മമത, നെടുമുടി വേണു
തുടങ്ങിയ താരങ്ങളെ ഔചിത്യത്തോടെ രംഗത്തെത്തിച്ച്‌ വിജയം നേടുകയാണ്‌
രഞ്ജിത്‌ ശങ്കര്‍
എന്ന കന്നി സംവിധായകന്‍. മമത അഭിനയിച്ച മികച്ച ചിത്രം
കൂടിയാണിത്‌.

ജീവിതത്തിലെ ചില യാദൃശ്ചിതകള്‍ വളരെ നിര്‍ണ്ണായകമായി മാറാറുണ്ടല്ലൊ.
അത്തരം ഒരു യാദൃശ്ചികമായ കണ്ടുമുട്ടല്‍ (ദിലീപ്‌, ശ്രീനിവാസന്‍) സംഭവ
ബഹുലമായി മാറുന്ന പ്രമേയമാണ്‌ "പാസ്സഞ്ചറിന്‍റേത്‌." ചിത്രീകരണത്തിലെ
മികവും തിരക്ക
ഥയുടെ വിശ്വാസ്യതയും കഥാപാത്രങ്ങളുടെ അകൃത്രിമത്വവും
സൃഷ്ടിയെ ഏകാഗ്രവും ഹൃദയസ്പര്‍ശിയുമാക്കുന്നു. ഇത്‌ സംഭവ്യമോ എന്ന
ചോദ്യത്തിന്‌ ഇങ്ങിനേയും സംഭവിക്കാം എന്ന തൃപ്തികരമായ മറുപടി പ്രേക്ഷകന്‌
കണ്ടെത്താനാകുന്നു എന്നതാണ്‌ സംവിധായകന്‍റെ വിജയം.

സമകാലിക സാമൂഹ്യാവസ്ഥയുടെ, തന്നിലേക്കൊളിക്കുന്ന വ്യക്തികളുടെ
രാഷ്‌ട്രീയത്തിലെ ജീര്‍ണ്ണാവസ്ഥയുടെ, അഴിമതിയുടെ നീരാളിക്കൈകള്‍
സര്‍വ്വരംഗത്തേക്കും വ്യാപിക്കുന്നതിന്‍റെ ശക്തമായ ചിത്രം "പാസ്സഞ്ചര്‍"
തരുന്നു. അതോടൊപ്പം സാധാരണക്കാരനായ മനുഷ്യന്‍ അസാധാരണമായ മഹത്വം
കൈവരിക്കുന്നതിന്‍റെയും നല്ല സന്ദേശം തരുന്ന രചന കൂടിയാണ്‌ "പാസ്സഞ്ചര്‍".

BACK