Saturday, June 6, 2009

ആഴിയുടെ അഗാധതയില്‍-മാത്യു നെല്ലിക്കുന്ന്



കേരളത്തിലെ കുടുംബ ബന്ധങ്ങളില്‍ ഈ അടുത്ത നാളുകളില്‍ ഉണ്ടായിരുന്ന
മാറ്റങ്ങള്‍,മനുഷ്യന്‍റെ മാനസികാരോഗ്യം വളരെ താഴ്ന്നുപോയതായി
സൂചിപ്പി
ക്കുന്നു.
കൂട്ടുകുടുംബങ്ങളുടെ
തകര്‍ച്ചയും അണുകുടുംബങ്ങളുടെ
ഉദയവും മലയാളി മന
സ്സിന്‍റെ നന്‍മയും സ്നേഹവും പങ്കുവെക്കലും ഒന്നും
ഇല്ലാതെയാക്കി. കുടുംബബന്ധങ്ങളുടെ
തകര്‍ച്ചയും ഉപഭോഗസംസ്ക്കാരങ്ങളുടെ
ആവിര്‍ഭാവം മൂലമുണ്ടായ സാമ്പത്തിക അസമത്വങ്ങളും കുടുംബങ്ങളില്‍
വ്യക്തികള്‍ തമ്മിലുള്ള അകല്‍ച്ചക്ക്‌ വേഗതകൂട്ടി.


നന്‍മകളുടെ കേദാരമായിരുന്ന കുടുംബങ്ങളുടെ കൂട്ട ആത്മഹത്യ നിത്യസംഭവങ്ങളായി മാറി.
കുടുംബങ്ങളിലെ സ്നേഹരാഹിത്യവും സംശയങ്ങളുടെ നീരാളിപ്പിടുത്തവും
സാമ്പത്തികപ്രശ്നങ്ങളും മുഖ്യകാരണങ്ങളായി കാണാവുന്നതാണ്‌.
ധാര്‍മ്മികതയും
ആധ്യാത്മികതയും മനുഷ്യനില്‍ കുറഞ്ഞു. ടെലിവിഷനും ഇന്‍റ്റെര്‍നെറ്റും
മൊബൈല്‍ ഫോണുകളും കുടുംബങ്ങളിലെ തുറന്നുള്ള സംസാരം ഇല്ലാതാക്കി.

ആധുനികവത്ക്കരണത്തിന്‍റെ ഫലമായി രൂപം കൊണ്ട പുത്തന്‍ ചിന്താഗതികള്‍ മനുഷ്യനെ
പണത്തിന്‍റെ
അടിമകളാക്കിതീര്‍ത്തു. ഏതു കുടില മാര്‍ഗമുപയോഗിച്ച്‌ പണം
സമ്പാദിക്കാനുള്ള വ്യഗ്രത അവ
നില്‍ രൂപം കൊണ്ടു. തല്‍ഫലമായി
കുടുംബബന്ധങ്ങള്‍ പണത്തിനു വഴി മാറി. പണത്തിനു മീതെ പരുന്തും പറക്കില്ല
എന്ന് കേരളത്തിലെ ജ
നങ്ങള്‍ ഉരുവിട്ടു പഠിച്ചിരിക്കുന്നു.വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ സ്വായത്തമാക്കിയിരുന്ന നന്‍മയുടേയും സ്നേഹത്തിന്‍റെയും
പാഠങ്ങള്‍ ,ഇന്ന് പഠനരീതിമാറ്റി ശാസ്ത്രീയമായ കാര്യങ്ങള്‍ മാത്രം
ഉള്‍ക്കൊള്ളിച്ചുകൊ
ണ്ടുള്ള പാഠ്യപദ്ധതി വന്നതിനാല്‍
നഷ്ടപ്പെട്ടുപോയി
രിക്കുന്നു.

കുട്ടികള്‍ തമ്മില്‍ മത്സരചിന്താഗതിവളരുകയും പരസ്പരമുള്ള
സ്നേഹബന്ധങ്ങള്‍ മുറിഞ്ഞുപോകുകയും
ചെയ്തിരിക്കുന്നു.ജീവിതമൂല്യങ്
ങള്‍ക്ക്‌ ഒരു വിലയും കല്‍പ്പിക്കാത്ത ഒരു
സമൂഹമായി നാം കുട്ടികളെ വളര്‍ത്തിയെടുക്കുകയാണ്‌വിദ്യാഭ്യാസത്തില്‍
ഇന്ത്യയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം മറ്റു പല
കാര്യങ്ങളിലും കൂടി ഒന്നാം സ്ഥാനത്താണെന്ന്
പത്രവാര്‍ത്തകളിലൂടെ
മനസ്സിലാക്കാന്‍ സാധിച്ചു.കൂട്ടാത്മഹത്യ സ്ത്രീപീഡനങ്ങള്‍ ,മദ്യപാനം,
വിവാഹമോചനം
എന്നിവയില്‍ കേരളത്തിന്‍റെ പ്രാമുഖ്യം ചെറുതല്ല.അറിവു്‌
കൂടിയിട്ടും
ധാര്‍മ്മികതയുടെ കാര്യത്തില്‍ കേരളം നേരിടുന്ന പ്രതിസന്ധി
വളരെ
സങ്കീര്‍ണമാണ്‌.
ജീവിതശൈലിയിലെ വ്യതിയാനം മനസ്സിനെ എന്നും അസംതൃപ്ത മേഖലയില്‍ തന്നെ
നിര്‍ത്തുകയാണ്‌.അയല്‍ക്കാരന്‍വാങ്ങിച്ചുകൂട്ടുന്ന സാധനങ്ങളുടെ ലിസ്റ്റു നോക്കി തങ്ങള്‍ക്കും അതുപോലെ
വേണമെന്ന അത്യാഗ്രഹം വഴി സാമ്പത്തിക
തകര്‍ച്ചയും
നിരവധിയാണ്‌. വരവറിഞ്ഞു ചിലവാക്കണം എന്ന് പണ്ടുള്ളവര്‍
പറഞ്ഞിട്ടുള്ളതൊക്കെ ഇന്നാര്‍ക്കാണ്‌ മനസ്സിലാവുക!!മദ്യപാന വിപത്ത്‌
കേരളീയ കുടുംബങ്ങളെയാകെ തകിടം മറിച്ചിരിക്കുന്നു.കേരളത്തിന്‍
റെ ഏതു
ജംഗ്ഷനില്‍ ചെന്നാലും നീണ്ട ക്യൂ കാണാം. മദ്യ ഷാപ്പുകളുടെ മുമ്പില്‍.
സ്കൂള്‍കുട്ടികളിലും യുവജനങ്ങളുടെ ഇടയിലും മദ്യപാനം ഒരു ഫാഷനായി മാറി.
പെണ്‍കുട്ടികളും നന്നായി കുടിച്ചുതുടങ്ങിയിരിക്കുന്നു ഇന്ന്
മലയാളികള്‍
എവിടെയെല്ലാം ഒത്തുകൂടിയാലും ജനനത്തിനും മരണത്തിനും പെരുന്നാളുകള്‍ക്കും
വീടുമാറ്റത്തിനും വിവാഹത്തിനും മറ്റാഘോഷങ്ങള്‍ക്കും
വിദേശത്തുനിന്നെത്തുമ്പോഴുമെല്
ലാം മദ്യമില്ലാതെ നമുക്കെന്താഘോഷം എന്ന
നിലയിലാണ്‌. ഇതിന്‍റെയെല്ലാം തിക്തഫലങ്ങളും അനുഭവിക്കുന്നത്‌
കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ്‌.അന്നന്നു പണിയെടുത്തു കിട്ടുന്ന
പണത്തിന്‌ കള്ളും കുടിച്ച്‌ സന്ധ്യാനേരത്ത്‌ വെറുംകൈയോടെ വീടുകളില്‍
വന്നു കയറുന്ന
ഭര്‍ത്താക്കന്‍മാരെയും പിതാക്കന്‍മാരേയും നിലവിളക്ക്‌
കൊളുത്തി സ്വീകരിക്കേണ്ട്‌ അവസ്ഥയാണ്‌ വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്ക്‌.

BACK